ഇതിന് മുന്‍പ് നൈരാഗോംഗോ പൊട്ടിത്തെറിച്ചപ്പോള്‍ നൂറ് കണക്കിന് ആളുകള്‍ മരണപ്പെട്ടിരുന്നു. ശനിയാഴ്ച്ച രാത്രിയിലെ അപകടത്തില്‍ ഗോമയിലെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് വീടുകള്‍ നഷ്ട്ടപ്പെട്ടു. ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കോംഗോ പ്രസിഡന്‍റ് ഫെലിക്സ് ഷിസെകെഡി പറഞ്ഞു. എന്നാല്‍ ആകാശം കടുത്ത ചുവപ്പായി മാറി, മണിക്കൂറുകൾക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നതെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.